top of page

Pulli Pothi
ഭഗവതിയുടെ നാട്ടുഭാഷാ പ്രയോഗമാണ് പോതി. കേരളത്തിലെ കരിവെള്ളൂർ-ചെറുവത്തൂർ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ പുള്ളിപോതിയെന്നും പുള്ളിഭഗവതിയെന്നും അറിയപ്പെടുന്നു.
പൈമ്പരൻ കോപ്പാലൻ എന്ന ഭക്തൻ്റെ കഥയാണ് പുള്ളി പോതിയുടെ ഇതിഹാസം. തൻ്റെ വനത്തിലെ ദേവതയായ പുള്ളിപോതിക്ക് വേണ്ടി നാല് ഉരുളികളിലായി പൈമ്പരൻ കോപ്പാലൻ രക്തം നിറച്ചു.
ഒരു ദിവസം തൻ്റെ ഭക്തൻ ഉരുളിയിൽ രക്തം നിറയ്ക്കുന്നതിൽ പരാജയപ്പെട്ടത് കണ്ട് ദേവി കോപിച്ചു. അവൻ്റെ ശിരഛേദം നടത്തി ദേവി രക്തം കുടിച്ച് തൻ്റെ കോപമടക്കി. പിന്നീട്, മലമുകളിലെ താമസമുപേക്ഷിച്ച് ദേവിയിറങ്ങി. ഉഗ്രരൂപിയായ ഈ ദേവത ‘ചുഴലി’ എന്ന പേരിലും അറിയപ്പെടുന്നു. ചെങ്ങളാട് കോലം കെട്ടി കഴിഞ്ഞാൽ അതേ കോലധാരി പുള്ളിപോതിയുടെ കോലവും കെട്ടിയാടും.


Media Gallery
bottom of page